Read poetry books for free and without registration


One of the ancients,once said that poetry is "the mirror of the perfect soul." Instead of simply writing down travel notes or, not really thinking about the consequences, expressing your thoughts, memories or on paper, the poetic soul needs to seriously work hard to clothe the perfect content in an even more perfect poetic form.
On our website we can observe huge selection of electronic books for free. The registration in this electronic library isn’t required. Your e-library is always online with you. Reading ebooks on our website will help to be aware of bestsellers , without even leaving home.


What is poetry?


Reading books RomanceThe unity of form and content is what distinguishes poetry from other areas of creativity. However, this is precisely what titanic work implies.
Not every citizen can become a poet. If almost every one of us, at different times, under the influence of certain reasons or trends, was engaged in writing his thoughts, then it is unlikely that the vast majority will be able to admit to themselves that they are a poet.
Genre of poetry touches such strings in the human soul, the existence of which a person either didn’t suspect, or lowered them to the very bottom, intending to give them delight.


There are poets whose work, without exaggeration, belongs to the treasures of human thought and rightly is a world heritage. In our electronic library you will find a wide variety of poetry.
Opening a new collection of poems, the reader thus discovers a new world, a new thought, a new form. Rereading the classics, a person receives a magnificent aesthetic pleasure, which doesn’t disappear with the slamming of the book, but accompanies him for a very long time like a Muse. And it isn’t at all necessary to be a poet in order for the Muse to visit you. It is enough to pick up a volume, inside of which is Poetry. Be with us on our website.

Read books online » Poetry » നന്ദിനിയുടെ കവിതകൾ by Nandini B Nair (free books to read TXT) 📖

Book online «നന്ദിനിയുടെ കവിതകൾ by Nandini B Nair (free books to read TXT) 📖». Author Nandini B Nair



1 2 3
Go to page:

കാവിലെങ്ങും പച്ചമഞ്ഞളിന്റെയും കർപ്പൂരത്തിന്റെയും

എണ്ണത്തിരികളുടെയും സുഗന്ധം.....

നാഗങ്ങളെ പ്രകീർത്തിച്ചുകൊണ്ട്

പുള്ളുവൻപാട്ടുകളും മണിയൊച്ചകളും മന്ത്രങ്ങളും.....

 

ഭക്തിസാന്ദ്രമായി ഏവരുടെയും അധരങ്ങളിൽ

പ്രാർത്ഥനകൾ ഉരുവിടുകയായി....

പ്രകൃതിപോലും നിശ്ചലമായി ലയിച്ചുനിൽക്കുന്നു.....

നാസികയിൽ തുളച്ചുകയറുന്ന തരത്തിൽ ആ നിമിഷം പാലപ്പൂവിൻ സുഗന്ധം....

 

പ്രകൃതിയിൽ ചില ചലനങ്ങൾ ഉണ്ടാകുന്നത് അവന്റെ ശ്രദ്ധയിൽപ്പെട്ടു....

കാവിലെ കൂറ്റൻ ഏഴിലംപാലയുടെ വള്ളിപടർപ്പുകൾ ഇളം കാറ്റിൽ ആടിയുലയുന്നു....

സായംസന്ധ്യയിൽ ഇളംകാറ്റ് എവിടെ നിന്നോ പതുക്കെ വീശുവാൻ തുടങ്ങി.... 

 

ചുറ്റുമൊന്ന് കണ്ണോടിച്ചപ്പോൾ ഏഴിലം പാലയുടെ പുറകിൽ നിന്നു,

രണ്ട് ചുവന്ന വശ്യതയാർന്ന നേത്രങ്ങൾ തന്നെ ഉറ്റുനോക്കുന്നത്

തെല്ലുഭയത്തോടെ അവൻ നോക്കി നിന്നു......

 

കാവിൽ മറ്റാരും കാണാത്ത ആ വശ്യ നയനങ്ങൾ

എന്തിന് അവനെ തന്നെ ഉറ്റുനോക്കുന്നുവെന്ന് സന്ദേഹിച്ചുനിന്നു....

 

ഒരു ചെറു മയക്കത്തിന്റെ ആലസ്യത്തിൽ നിന്നും അവൻ പൊടുന്നനെ ഞെട്ടിയുണർന്നു...

കേവലം ഒരു സ്വപ്നമായിരുന്നു താൻ കണ്ടതെന്ന് അവൻ തിരിച്ചറിഞ്ഞ ആ നിമിഷം...

തന്നെ ഉറ്റുനോക്കിയ ആ വശ്യമാർന്ന കണ്ണുകളുടെ അവകാശിയായ അവളുടെ മുഖം

അവന്റെ ഓർമയിൽ ഒരു മിന്നലായി തെളിഞ്ഞു വന്നൂ....

ആ നിമിഷം അവന്റെ മനസ്സ് ആരോടെന്നില്ലാതെ മന്ത്രിച്ചു, '

മുൻ ജന്മ ബന്ധത്തിൽ ചെയ്തൊരാ പാപത്തിന്,

ഈ ജന്മത്തിലോ- നീ പ്രതികാരവുമായ് എത്തിയതെന്ന്'... നന്ദിനി 

ഘാതകൻ

 Image may contain: 1 person

 

ഹാ....പ്രണയമേ....
നീ ഈ കമിതാക്കളെ ഇങ്ങനെ തോൽപ്പിച്ചു കളഞ്ഞാലോ.....
പ്രണയം, ഇന്ന് കേവലമൊരു ഘാതകനായി മാറി കഴിഞ്ഞിരിക്കുന്നുവോ....?
യൗവനത്തിന്റെ നിറകുടമായിരുന്ന ആ കുരുന്നുകളിൽ-
തളിരില പൊട്ടിമുളച്ചതല്ലേയുള്ളൂ....
എന്തിനു നീ അവരൊരു പൂമരമാകും മുൻപേ മൂന്നാമതൊരാൾ കണക്കെ അവരുടെ ഇടയിൽ ചെന്നു.....
സ്വപ്നങ്ങൾക്കും, ആഗ്രഹങ്ങൾക്കുമിടയിൽ ക്ഷണിക്കാത്ത ഒരു അതിഥിയായി എന്തിനു നീ പടികയറി വന്നു....?
നീ കയറി വന്ന പടിയിൽ നിന്നും തിരിഞ്ഞു നോക്കു...
നിനക്ക് കാണാം,
രണ്ട് ആത്മാക്കളുടെ നശ്വരമായ സ്വപ്നങ്ങൾ പടിയിറങ്ങിപോകുന്നത്....

ഘാതകനായ പ്രണയമേ....
അത്യുന്നതിയുടെ ശൃംഖങ്ങളിൽ
എത്തി നിൽക്കുമ്പോൾ ഓർക്കുക നീ,
നീ പിന്നിലാക്കിയത് ആരുടെയൊക്കെയോ കിനാവുകളേയും
വിദൂരസ്വപ്നങ്ങളേയുമാണെന്നു.....
പ്രണയമെന്നാൽ അനുരാഗം;വിശ്വാസം; ഭക്തി;വിവാഹം; മോക്ഷം;
സ്വർഗീയനുഭൂതി; നമിക്കൽ;ഇവയെല്ലാമല്ലേ....
കാലംകൊണ്ട് നീ എന്തേ ഇത്തരം
സവിശേഷ ഗുണങ്ങൾ വെടിഞ്ഞ്
വികൃതമായി....
തീർത്തും ഒരു കാശപ്പ്കാരനായി
മാറിയിരിക്കുന്നു......

 

(അടർന്നു വീണ തളിരിലകൾ)

 

✒നന്ദിനി

 

(സമർപ്പണം:പ്രിയ സുഹൃത്ത് സുട്ടുവിനും തന്റെ പ്രണയിനി സൂര്യയ്ക്കും.)

 

കാടകം

 Image may contain: one or more people, people standing, outdoor, nature and water

ഏറെ ദിനങ്ങൾ കൊഴിഞ്ഞു പോയിട്ടില്ല,

ഞാൻ കാടിനെ കുറിച്ചു കേട്ടും വായിച്ചും അറിഞ്ഞു തുടങ്ങിയിട്ട്....
എപ്പോഴോ ഞാൻ പോലും അറിയാതെ കാട്
എന്റെ ഒരു സുഹൃത്ത് ആയി മാറി കഴിഞ്ഞിരുന്നു.....
കാടിനെ അറിയുവാനുള്ള മോഹവും
ഉടലെടുത്തു തുടങ്ങിയിരുന്നു....
എന്നാൽ ഇന്ന് കാടിന്റെ ചെറിയ ഒരംശം
അനുഭവിച്ചപ്പോൾ,
കാടിനോടുള്ള പ്രണയം തീവ്രമായി.....
കാടെന്നെ വികാരം തീവ്രമായി.....
കാടെന്താണെന്നും കാടകം എന്താണെന്നും
കാട്ടി തന്ന,
എന്റെ മനസ്സിൽ കാടിന്റെ വശ്യതയുടെ
വിത്തുപാകിയ, ആ കാട് പ്രേമിയോടും
വല്ലാത്ത ആരാധന ഉടലെടുക്കുന്നുവോ
എന്നൊരു സന്ദേഹം......!
നിദ്രയിലാണ്ട എന്നെ വിളിച്ചുണർത്തിയ സുന്ദരീ....
നിന്റെ മാസ്മരിക സൗന്ദര്യം എന്റെ
നിദ്രയ്ക്ക് പോലും ഭംഗം വരുത്തുന്നു...
അത്രയ്ക്ക് അടുത്തുവോ ഞാൻ
നിന്നോട്........

✒നന്ദിനി

ഗാന്ധർവ്വം

Image may contain: one or more people and night

_തമസ്സിൻ സൗന്ദര്യം ഒരു കരിനാഗമെന്ന കണക്കെ നിലാവിനോടൊപ്പം ഇണചേർന്ന് മായാമനോഹരവശ്യ സൗന്ദര്യമാർന്ന തരത്തിൽ പ്രതിഫലിച്ച ആ രാവ്....._
_ആ രാവിൽ നിശാഗന്ധിതൻ സുഗന്ധവുംപേറി,വശ്യതയോടെ മാരുതൻ രാത്രിയുടെ നിശബ്ദത കാതോർത്തിരുന്ന അവളെ തഴുകി തലോടി കടന്നുപോയി....._
_അവളുടെ അലസമായ ചിന്തകളിൽ നിന്നും അവളെ മുക്തയാക്കുവാനായി മഴ നനുവാർന്ന മുത്തുമണികൾ കൊഴിച്ചു.....മഴത്തുള്ളികൾ അവളുടെ തനുവിലൂടെ ഒഴുകിയിറങ്ങി...._
_അവളുടെ ശരീരമാകെ തണുത്ത് വിറങ്ങലിച്ചു തുടങ്ങിയിരുന്നു....._

_അതിഥിയെന്ന കണക്കെ എത്തിയിരുന്ന മഴയ്ക്ക് ആ രാവിനോടെന്തോ മൊഴിയുവാൻ ഉണ്ടായിരുന്നു...._
_പൊടുന്നനെയാണ് രാവിന്റെയും മഴയുടെയും സംഗമം ആസ്വദിച്ചിരുന്ന അവൾ അത്ഭുതത്തോടെയും, പ്രണയത്തിൻ വിവശതയോടെയും നേത്രങ്ങൾ ഉയർത്തിപ്പിടിച്ചത്...._
_താൻ ഇത്രയും നാൾ കാത്തിരുന്ന തന്റെ പ്രാണനാഥൻ ആ തണുപ്പുള്ള രാത്രിയിൽ എത്തിയിരിക്കുന്നു....._
_അവന്റെ വരവറിയിക്കുവാൻ എത്തിയതായിരുന്നു മഴയെന്ന രാത്രിയുടെ കള്ള കാമുകൻ..._

_ഗന്ധർവ്വൻ,_
_തമസ്സിൻ പ്രതിരൂപമായ അരൂപി......_
_ഒരു നിമിഷം നിശ്ചലമായി ആശ്ചര്യത്തോടെ അവൾ നിന്നെങ്കിലും തന്റെ പ്രണയമഹേശ്വരനെ പുണരുവാനായി അവൾ അവന്റെ അരികിലേക്ക് ഓടിയെത്തി....._
_അവളുടെ താഴ്ന്നതും ഉയർന്നതുമായ ശ്വാസ നിശ്വാസങ്ങൾ അവനോടുള്ള പ്രണയമറിയിച്ചു......_
_കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് വന്നെത്തിയ അവളുടെ പാതിമെയ്യായ അവന്, ചുടു ചുംബനങ്ങൾ നൽകി....._
_അവൻ അവളെ മാറോട് അണച്ചുനിർത്തി...._
_അവളുടെ അഴിഞ്ഞുകിടന്ന കേശങ്ങൾ തലോടികൊണ്ടു അവളുടെ കാതുകളിലായി അവൻ മൊഴിഞ്ഞു,_
_"ഭവതീ,ഈയുള്ളവൻ നിനക്കായി എന്തു സ്നേഹ സമ്മാനമാണ് നൽകേണ്ടത്...?"_
_അവന്റെ ശ്വാസത്തിൻ ചൂട് കാതിൽ തട്ടിയപ്പോൾ അവൾ അറിയാതെ തന്നെ അവനെ കെട്ടിപുണർന്നു....._
_അടക്കാനാകാത്ത പ്രണയം അവൻ അവളുടെ കണ്ണുകളിൽ കണ്ടു...._

_ഏതോ മായാലോകത്തിലെന്നവണ്ണം അവൾ അവനിൽ ലയിച്ചുചേർന്ന് നിന്നു...._
_ഈ യുഗം മുഴുവൻ അവൻ അവളോടൊപ്പം ഉണ്ടായിരുന്നുവെങ്കിലെന്ന് അവൾ ആശിച്ചു....._
_ജീവിതത്തിന്റെ ഓരോ അണുവും അവനോടൊപ്പം ലയിച്ചു ജീവിക്കാൻ അവൾ കൊതിച്ചു..._
_തന്റെ ഗന്ധർവ്വനെ സ്മരിച്ചുകൊണ്ടും,അവനെ ആരാധിച്ചുകൊണ്ടുമിരുന്ന അവളുടെ മനസ്സിൽ മറ്റൊരു പുരുഷസങ്കൽപ്പത്തിൻ സ്ഥാനം വളരെ വിദൂരത്തിലായിരുന്നു......._
_കാരണം,അവളുടെ ഹൃദയത്തിൽ അവൻ ഇടംപിടിച്ചുകഴിഞ്ഞിരുന്നു....._

_ആ രണ്ടാം യാമത്തിൽ അവൻ അവളുടെ മാറോട് ചേർന്ന് കിടന്നപ്പോൾ മഴയും അവർക്ക് കൂട്ടിനായിയെത്തി...._
_എന്നാൽ,മഴപോലും തന്റെ പ്രണയമഹേശ്വരന്റെ കവിൾത്തടങ്ങളിൽ ചുംബിക്കുന്നത് അവൾക്ക് അനിഷ്ടമായിരുന്നു എന്നതാണ് വാസ്തവം...._
_അവളുടെ മുടിയിഴകളാൽ അവന്റെ വദനത്തിൽ ഒരു മൂടുപടമെന്ന തരത്തിൽ മറ സൃഷിടിച്ചു....._
_എന്നാൽ,അവയെയൊക്കെ വക വയ്ക്കാതെ മഴത്തുള്ളികൾ മുടിയിഴകൾക്കിടയിലൂടെ അവന്റെ പൂമുഖത്തിലൂടെ ഒഴുകി......_
_ആ ചുംബനത്തിന്റെ തീഷ്‌ണത കുറയ്ക്കാനായി അവന്റെ അധരങ്ങളിൽ അവളുടെ അധരങ്ങളാൽ ചായം ചാലിച്ചു...._
_ആ മാത്രയിൽ അവളുടെ മുടിയിഴകൾ അകറ്റികൊണ്ട് പ്രണയിനിയുടെ ഗളത്തിൽ ചുടുചുംബനമേകീയവൻ....._

_അവളുടെ തീഷ്ണ പ്രണയത്തിൻ ഊഷ്മാവ് മഴയുടെ തണുപ്പിനെപോലും മാറ്റി നിർത്തി....._
_പ്രകൃതിപോലും നിശ്ചലമായി...._
_നക്ഷത്ര കുഞ്ഞുങ്ങൾപോലും അവരുടെ പ്രണയംകണ്ട് നാണത്താൽ തലതാഴ്ത്തി നിന്നു...._
_അത്രത്തോളം തീവ്രമായിരുന്നു അവരുടെ പ്രണയം....._
_വാക്കുകൾക്ക് അതീതമായ അനുരാഗം....._
_അനന്തമായ പ്രണയം...._
_അവരുടെ പ്രണയം ഓരോ നിമിഷങ്ങളെപോലും തള്ളിനീക്കി..അവർ പോലുമറിയാതെ..._
_എന്നാൽ, അവന് മടക്കയാത്രയ്ക്കുള്ള സമയം ആഗതമായെന്ന് അവൻ അറിഞ്ഞില്ല........._
_ഗഗനത്തിൻ പൂർവ്വദിക്കിൽ വെള്ളകീറവേ....._
_പ്രകൃതിയുടെ മടിത്തട്ടിൽ ഇരുവരും അലസമായ മയക്കത്തിൻ പിടിയിലായിരുന്നു....._

_ഒരു നിഷ്കളങ്കനായ കുരുന്നിനെപോലെ അവൻ അവളുടെ മാറിൻ ചൂടേറ്റ് മയങ്ങുന്നു....._
_തേന്മാവിൽ പടർന്നുകയറിയ മുല്ലവള്ളിയെപോലെ ഇരുവരും ആലിംഗനം ചെയ്യപ്പെട്ടിരിക്കുന്നു....._
_അലസമായി അഴിഞ്ഞുകിടക്കുന്ന അവളുടെ കേശം അവന്റെ വിയർപ്പുകണങ്ങളിൽ പറ്റിചേർന്നു കിടക്കുന്നു....._
_അവന്റെ കരങ്ങളിൽ ആ രാവ് മുഴുവൻ അവൾ സുരക്ഷിതയായിരുന്നു...._
_എന്നാൽ രാവിന്റെ ദേവനായ അവൻ,_
_ഗന്ധർവ്വൻ,_
_അവളെ തനിച്ചാക്കിപോകുമെന്ന് അവൾ അറിഞ്ഞിരുന്നില്ല....._
_പ്രണയത്തിൻ ആലസ്യത്തിൽ മയങ്ങിയ അവനെ, വിധിയുടെ വിളയാട്ടമെന്ന കണക്കെ ഗന്ധർവ്വ ലോകത്തിലേക്ക് മടക്കി വിളിക്കാൻ ആ അശരീരിയെത്തി....._
_അവൻ അവളുടെ നിദ്രയ്ക്ക് ഭംഗം വരുത്താതെ പതിയെ തന്റെ പ്രണയിനിയുടെ ചുണ്ടുകളിൽ ചുംബിച്ചു......._

_എന്നാൽ,അവന്റെ കയ്യിൽ അവൾ ഈ രാത്രിയിൽ സുരക്ഷിതയാണെന്ന ബോധത്തോടെ, ഒരു കുഞ്ഞിനെപോലെ മയങ്ങുകയാണ്....._
_അവന്റെ മടങ്ങിപോക്ക് അവൾ അറിയുന്നില്ല..._
_അവൻ തന്റെ ലോകത്തിലേക്ക് യാത്രയായി......_
_അപ്പോഴും അവൾ തന്റെ പാതിമെയ്യ്‌ അരികിലുണ്ടെന്ന ചിന്തയാൽ അലസമായി നിദ്രയുടെ അകത്തളങ്ങളിൽപെട്ട് മയങ്ങുകയാണ്......._
_ഒരു പക്ഷേ.... അവൾ കണ്ണുതുറക്കുമ്പോൾ അവൻ തന്നോടൊപ്പം ഇല്ല എന്നറിയുന്ന വേളയിൽ അവളുടെ ഹൃദയം ചിന്നിച്ചിതറിപോയേക്കാം......_
_എങ്കിലും, അവൾക്ക് അവളുടെ ഗന്ധർവ്വനെ അറിയാം...അവൻ ഇനിയും തന്റെ പ്രണയത്തിനായി എത്തും....അവൾക്കായി...... എത്ര യാമങ്ങളും യുഗങ്ങളും പിന്നിട്ടാലും അവൻ തിരികെ വരും......._
_അവൾ വിധിക്ക് മുൻപിൽ പതറുന്നവളല്ല..... അവളുടെ പ്രണയം പൂർണ്ണമായും തന്റെ പ്രണയമഹേശ്വരനേകുവാനായി അവൾ കാത്തിരിക്കും........_
_പ്രണയമെന്ന നിശാഗന്ധി മണ്ണിൽ അലിഞ്ഞുചേരും നാൾവരെ അവൾ കാത്തിരിക്കും......_

✒ _നന്ദിനി_

_(ഗാന്ധർവ്വ യാമങ്ങൾ)_

ശകുന്തം

Image may contain: plant, flower and nature

ഒരു സുന്ദരി ശകുന്തത്തിൻ
തൂവലുകൾ....
ഒരു ക്ഷണികനേരത്തിൽ നിന്നിൽ ഞാൻ
ആകൃഷ്ടയായെങ്കിലും-
എന്തുകൊണ്ടോ സഖീ, നിന്നെ ഞാൻ
വിരലാലെടുത്ത് പുണരുവാൻ
മറന്നുപോയി......
പകൽ ഇരുട്ടിനെ ചുംബിക്കുന്ന മാത്രയിൽ
നിന്നെ ഞാൻ തിരഞ്ഞപ്പോൾ-
എനിക്ക് കാണാൻ കഴിഞ്ഞത് കാറ്റിന്റെ
തലോടലിലും നീ എന്നെ സശ്രദ്ധം
വീക്ഷിക്കുന്നതായിരുന്നു.....
എപ്പോഴോ നീ എൻ കരങ്ങളിൽ
പറ്റിചേർന്നപ്പോൾ,
ഞാൻ കണ്ടു നിന്നിലെ പ്രതീക്ഷ
സഫലമായതിൻ ചിത്രം...
അക്ഷരങ്ങളെ തേടിയുള്ള എന്റെ
യാത്രയിലെ പുതു സുഹൃത്തേ....
നിനക്ക് സ്വാഗതം...
എന്നോ എഴുതുവാൻ മറന്നുപോയ
വാക്കുകൾ ഒർത്തെടുക്കാൻ
ഓർമിപ്പിച്ച സുന്ദരിയാണ് നീ....
ശകുന്തത്തിനു പകിട്ടേകിയ സുന്ദരീ......

✒നന്ദിനി

വിവർണ്ണതയുടെ വീഥിയിലൂടെ

Image may contain: 3 people, people sitting

_'അമ്മ ആരെന്നും അച്ഛൻ ആരെന്നും അറിയാത്ത കുഞ്ഞോമനകൾ..._
_വാർധക്യത്തിൽ തന്നാലാകുമെന്ന് തെറ്റിദ്ധരിച്ചു വളർത്തി വലുതാക്കിയ മക്കൾ കുപ്പത്തൊട്ടിലിലേക്കെന്ന കണക്കെ വലിച്ചെറിഞ്ഞ അച്ഛനമ്മമാർ..._
_മനസ്സിന്റെ താളം തെറ്റിയവർ.._

_ജീവിതമെന്ന ലഹരിയിൽ നിന്നും വ്യതിചലിച്ച് മറ്റ് ലഹരിയുടെ കാണാപ്പുറങ്ങൾ തേടിപോയവർ..._
_ധീര ജവാന്മാർ....._
_അഭിനയത്തിന്റെ തിരശ്ശീല വീഴും മുൻപേ,ജീവിതമെന്ന ചലച്ചിത്രത്തിന്റെ തിരശ്ശീല വീണവർ...._
_അന്ധതയേയും നിശബ്ദതയേയും സുഹൃത്തുക്കളാക്കിയവർ....._

_എന്തിന് പറയണം,_
_ജന്മം നൽകിയ ചോരയുടെ ഗന്ധം മാറാത്ത പിഞ്ചുകുഞ്ഞിനെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞ സ്ത്രീയെന്ന കുപ്പായമണിഞ്ഞവളും......_
_അങ്ങനെ അനേകായിരങ്ങൾ വേറെയുമുണ്ട് ആ കുടുംബത്തിൽ,_
_ഗാന്ധിഭവൻ എന്ന ആ ചെറുകുടുംബത്തിൽ......_

✒ _നന്ദിനി_

_(ഗാന്ധിഭവൻ-ഒരു സ്വാന്തന സ്പർശകൂട്_)

ഡിജിറ്റൽ ഓണം

 No photo description available.

 

തിരുവോണനാളിൽ പ്രഭാതം പൊട്ടിയടരവേ
ഫോണിലെ കിളി ഗൃഹനാഥയെ
വിളിച്ചുണർത്തി,
തിരുവോണനാൾ എത്തിയിരിക്കുന്നു ഉണരൂ..
കുറച്ചു സമയം കൂടി ഉറങ്ങാൻ അനുവദിക്കാത്ത
തന്റെ ഫോണിലെ കിളിനാദത്തോട് നീരസം കാട്ടികൊണ്ട്
അലസയായി ഉണർന്ന
അവരുടെ പിന്നാലെ ഗൃഹനാഥൻ
മൊബൈൽ ഫോണിലെ
നോട്ടിഫിക്കേഷൻ ശ്രദ്ധിച്ചുകൊണ്ട്‌
വീട്ടമ്മയോട് വിളിച്ചു പറഞ്ഞു,
ഓഹ്!!!ഇന്ന് തിരുവോണനാൾ ആണല്ലേ....

അതിന് മറുപടിപറയാൻ നിൽക്കാതെ
അവർ ഒരേ ഒരു ഉത്തരം നൽകി,
അതേ,
ഓണ സദ്യയ്ക്കുഉള്ള ഓർഡർ കൊടുക്കാൻ മറക്കണ്ട...
കേട്ടപാതി കേൾക്കാത്തപാതി
അയാൾ ധൃതിയിൽ വിഭവസമൃദ്ധമായ
സദ്യക്ക് ഓർഡർ നൽകി
നെടുവീർപ്പിട്ടിരുന്നു....
ഒരു പക്ഷേ, ഇപ്പോഴെങ്കിലും
ഓർഡർ ചെയ്തില്ലെങ്കിൽ
സമയത്തിന് സദ്യ എത്തിയില്ലെങ്കിൽ വയർകത്തിപുകഞ്ഞ് പോകും....

ഫോൺ താഴെ വെച്ച് കണ്ണുയർത്തി
നോക്കും മുൻപേ
കതകിലാരോ മുട്ടി വിളിക്കുന്നു..
അലസമായി കണ്ണു തിരുമ്മി മനസ്സില്ലാമനസ്സോടെ കതക് വലിച്ചു
തുറന്നപ്പോൾ,
രണ്ട് പോളിത്തീൻ കവറുകളിൽ നിറയെ പൂക്കളുമായി
ഒരു ഡെലിവറി ബോയി...
കുട്ടികൾ പൂക്കളം ഇടാൻ ഉള്ള പൂക്കൾക്ക്
ഓർഡർ നൽകിയിരുന്നു..
അവ ആയിരുന്നു അത്..
എന്നാൽ കുട്ടികൾ ഉറക്കത്തിന്റെ
പിടിയിൽ നിന്നും ഉണർന്നിട്ടില്ലെന്നതാണ്
വാസ്‌തവം....

പരിശുദ്ധിയും നന്മയും
നഷ്ടമായ ഒരു ഓണം...
എല്ലാം ഡിജിറ്റൽ മയം..
നാടിൻ നന്മയെ ചൂണ്ടിക്കാണിച്ചിരുന്ന
ഓണം ഇന്ന് നമുക്ക്
കേവലം ഒരു അതിഥിയായി
മാറിയിരിക്കുന്നു..

ഒരു പക്ഷേ,
നാടോടുമ്പോൾ നടുവേയോടണം
എന്ന പഴംചൊല്ല്
അന്വർഥമാക്കും
തരത്തിൽ മാവേലിയും
ഡിജിറ്റൽ ആയോ എന്ന്
മാവേലിയോട് തന്നെ ചോദിച്ചാലേ
അറിയൂ.......

(ഒരു ഓളവുമില്ലാത്ത ഒരു ഓണം)

✒ നന്ദിനി

 

 

കളങ്കമില്ലാത്തവൾ, ഇന്ന് കളങ്കിതയായപ്പോൾ

Image may contain: one or more people and closeupകളങ്കമില്ലാത്തവളെ,പെണ്ണേ......
നീ കളങ്കപ്പെട്ടവളാണെന് മുദ്രകുത്തുന്ന ലോകം ഇത്...
നിന്നെ കളങ്കപ്പെടുത്തിയ കറുത്ത കരങ്ങൾ ആരുടെയെന്നതിനു ഉത്തരമില്ലെന്നോ....
നിഷ്കളങ്കയായ അവൾക്ക് എന്തിനു നീ കളങ്കമുള്ളവളെന്നു മുദ്രചാർത്തി നൽകി....

പാൽപുഞ്ചിരിയും തൂകി പൂമ്പാറ്റയെപോലെ പാറി നടന്നവൾ....
ഇന്ന് നിലച്ചു അവളുടെ കളിയും ചിരിയും,
ഒപ്പം അവളുടെ ജീവിതത്തിലെ നിറവും.....
നിറം മങ്ങിയ ജീവിതവുമേറി അവൾ നിശ്ചലമായി ഇരിക്കവേ,
ചോദ്യങ്ങളും കോലാഹലങ്ങളും അവൾക്ക് നേരെ കൂർത്തശരമെന്ന തരത്തിൽ ഉയർന്നുവരുന്നു...

അവൾ ഒരു കുരുന്ന്,പൊന്നോമന
ഏവരുടെയും കുഞ്ഞോമനയാകേണ്ടവൾ,എന്നാൽ ഇന്ന് ആരുടെയോ ബലിഷ്ടമായ കറുത്ത കരങ്ങൾ അവൾക്ക് നേരെ ഉയർന്നപ്പോൾ,
അവൾ കളങ്കമുള്ളവൾ...
പിഴച്ചവൾ എന്നായി തീർന്നു സമൂഹത്തിൽ...
ഹേ....സമൂഹമേ..... കേവലം ഇത് നിന്റെ ഒരു ചിന്താഗതി മാത്രം...

ഹൃദ്യം

Image may contain: one or more people

 _എന്തോ പറയാതെ പറഞ്ഞുകൊണ്ട് മിടിക്കുകയാണവൻ_.....

_അവന്റെ സ്പന്ദനങ്ങൾ അവൾക്ക് അസഹ്യമായി തോന്നി..._
_എന്നിട്ടും അതികഠിനമായ വേദനയെ വകവയ്ക്കാതെ അവൾ മുന്നോട്ട്‌ നീങ്ങി.._
_അധികകാലം അവൾക്ക് പിടിച്ചുനിൽക്കുവാനായില്ല.._
_അവന്റെ തുടരെത്തുടരെയുള്ള സ്പന്ദനം മൂലം ഹൃദയമെന്ന ചുവന്ന പുഷ്പ്പം, വിരഹമെന്ന വേനലാൽ വാടി കൊഴിഞ്ഞു വീണു പോയേക്കാമെന്നവൾ സന്ദേഹപ്പെട്ടു...._
_എന്നാൽ, കാത്തിരിപ്പിന് വിരാമമിടാതെ അവൻ സ്പന്ദിച്ചുകൊണ്ടേയിരുന്നു...._

_ദിനങ്ങൾ കൊഴിഞ്ഞുപോകവേ, _അവന്റെ പ്രണയത്തിൻ തീവ്രതയാൽ അവളുടെ ഹൃദയം ചിന്നിച്ചിതറാൻ തുടങ്ങി...._
_ചുറ്റുമുള്ളവരുടെ മുന്നിൽ കള്ളചിരിയും പരത്തി, ഉള്ളിലെ നീറ്റൽ കടിച്ചുപിടിച്ചു നടന്നു...._
_ഏകാന്തതയെ സുഹൃത്താക്കി....ഇരുട്ടിനെ പ്രണയിക്കുവാൻ തുടങ്ങി...._
_കണ്ണുനീർ അവൾക്ക് കൂട്ടിനായിയെത്തി...._
_ചിന്തകൾ കാട്കേറി തുടങ്ങി...._
_കാലുകൾ ഭൂമിയിൽ ഉറയ്ക്കാത്തത്പോലെ,_
_നിശ്ചലം...._
ഒപ്പം അവളുടെ മനസ്സും..._
_രാവെന്നും പകലെന്നുമില്ലാതെ ആരെയോ കാത്തു, എന്തിനോ വേണ്ടി,എന്തിനെന്നറിയാതെ,കണ്ണുനീർത്തുള്ളികളെ ചങ്ങാതിയാക്കിയവൾ കാത്തിരുന്നു....._

_അവളുടെ കണ്ണുകളിൽ പ്രതീക്ഷയുടെ ഒരു നാളം ഉണ്ടായിരുന്നു...._
_അപ്പോഴും അവളുടെ ഉള്ളിൽ കനലെരിയുന്നത് ആരും കണ്ടില്ല...._
_അറിഞ്ഞത് ഒരുവൻ

1 2 3
Go to page:

Free ebook «നന്ദിനിയുടെ കവിതകൾ by Nandini B Nair (free books to read TXT) 📖» - read online now

Comments (0)

There are no comments yet. You can be the first!
Add a comment