Read poetry books for free and without registration


One of the ancients,once said that poetry is "the mirror of the perfect soul." Instead of simply writing down travel notes or, not really thinking about the consequences, expressing your thoughts, memories or on paper, the poetic soul needs to seriously work hard to clothe the perfect content in an even more perfect poetic form.
On our website we can observe huge selection of electronic books for free. The registration in this electronic library isn’t required. Your e-library is always online with you. Reading ebooks on our website will help to be aware of bestsellers , without even leaving home.


What is poetry?


Reading books RomanceThe unity of form and content is what distinguishes poetry from other areas of creativity. However, this is precisely what titanic work implies.
Not every citizen can become a poet. If almost every one of us, at different times, under the influence of certain reasons or trends, was engaged in writing his thoughts, then it is unlikely that the vast majority will be able to admit to themselves that they are a poet.
Genre of poetry touches such strings in the human soul, the existence of which a person either didn’t suspect, or lowered them to the very bottom, intending to give them delight.


There are poets whose work, without exaggeration, belongs to the treasures of human thought and rightly is a world heritage. In our electronic library you will find a wide variety of poetry.
Opening a new collection of poems, the reader thus discovers a new world, a new thought, a new form. Rereading the classics, a person receives a magnificent aesthetic pleasure, which doesn’t disappear with the slamming of the book, but accompanies him for a very long time like a Muse. And it isn’t at all necessary to be a poet in order for the Muse to visit you. It is enough to pick up a volume, inside of which is Poetry. Be with us on our website.

Read books online » Poetry » കാവ്യഗീതം-കവിതാ സമാഹാരം by Kavya Vazhithara FB Group (i love reading txt) 📖

Book online «കാവ്യഗീതം-കവിതാ സമാഹാരം by Kavya Vazhithara FB Group (i love reading txt) 📖». Author Kavya Vazhithara FB Group



1 2
Go to page:
വേണം.... രണ്ട് കണ്ണ്.

 

Image may contain: drawing

 

കടിച്ചുകീറുന്നു തെരുവു നായ
നമ്മുടെ പ്രിയപ്പെട്ടവരെ...
അവ കാണുവാനും... വേണം
ഈ ജനാധിപത്യ രാജ്യത്ത്
നമ്മുടെ രണ്ടു കണ്ണും....

കൂട്ടം തെറ്റി നാടിറങ്ങി നാട്ടാരെ
ഭീതിയിലാഴ്ത്തും കാട്ടാനകളെ
തളക്കാനായ് വേണം നീതിയുടെ
രണ്ട് കണ്ണുകള്‍ ......

വേണം നമുക്കും 
രണ്ടു കണ്ണുകള്‍... നമ്മുടെ സോദരിമാരെ
തെരുവിലഭമാനഭീതിയിലാഴത്തുന്ന
കാമക്കണ്ണുകളെ തിരിച്ചറിയാനായിനിയും

നന്മതിന്മകള്‍ വേ൪തിരിച്ചറിയാനായ് ആവശ്യത്തിന് പ്രതികരിക്കാനായ്
വേണം പുതു തലമുറയ്ക്കിന്ന്
തിരിച്ചറിവേകാനൊരു കണ്ണ്.

ജീവിതമറിയാനും.... ജീവിതമെന്ന
നാടകം.... ആടിത്തീ൪ക്കുംവരെയും
വേണം നമുക്കിന്ന്...കാഴ്ച്ചക്കായ് 
രണ്ട് കണ്ണ്......

(രാജ്മോഹ൯.....www.fb.com/Rajmohanepage)
http://prrajmohan.wordpress.com/blog

 

 

 

 

ഇന്നിന്റെ പ്രണയം

അകതാരിൽ നിറയും 

അനുരാഗമതിൽ
അറിയാതൊഴികിടും
അലമാല തഴുകുമൊരു 
ആഴക്കടലിലെ തോണി
പോൽ പ്രണയം....
നനവാർന്ന തിരമാല
തഴുകി തലോടി
മനതാരിൽ കുളിരു
വിരിയിച്ചാഴക്കടലിൽ
അറിയാതൊഴുക്കിടും
ആദ്യത്തെ കുളിരത് മെല്ലെ
ഉപ്പായ് രുചിച്ചിടും
പിന്നയതിൻ ആഴങ്ങളിൽ
കാലിട്ടടിച്ചെടുവിലൊരു്
പാഴ്ത്തടിയ്ക്കായ്
തപ്പിതsയുമ്പോൾ
വള്ളികൾ പോലും
മെല്ലെയൊതുങ്ങും
വല്ലായ്മ വല്ലാതലച്ചും
കരയിലൊതുങ്ങുവാൻ
കഴിയാതാ ആഴക്കടലിൻ
ആഴങ്ങളിൽ നിലയില്ലാ
തലയുമ്പോൾ....
ഉള്ളിൽ നിന്നാരോ
ചോദ്യമെറിയും....
പ്രണയം സുന്ദരമോ???
ഇന്നിന്റെ പ്രണയക്കുരുക്കിൽ
കുരുങ്ങും കരളുകൾ
കരതേടി അലയുവത്
കാണുക നിത്യം
കാത്തിരുന്നൊടുവിലായ്
കാണേണ്ട കാഴ്ചകൾ
വിരൽതുമ്പിൽ കാട്ടും
കാലത്തിലല്ലോ
ഇന്നിന്റെ പ്രണയം
കണ്ടു മടുത്തൊഴുകും
പ്രണയം...
ഇരുവഴി തേടുന്ന 
പുഴയായ് പിന്നൊഴുകിടാൻ
ഹേതുവതേറെ മെനയുവതപ്പോൾ
പ്രണയത്തിൻ കരയിൽ
പാദം പതിക്കുമ്പോൾ
പലവട്ടമുള്ളിൽ തിരയുക
പ്രണയം വലുതോ????
പ്രാണൻ വലുതോ ?????

എ .ആർ-Aswathy Rajendran

 

കളങ്കമില്ലാത്തവൾ

കളങ്കമില്ലാത്തവളെ,പെണ്ണേ......
നീ കളങ്കപ്പെട്ടവളാണെന് മുദ്രകുത്തുന്ന ലോകം ഇത്...
നിന്നെ കളങ്കപ്പെടുത്തിയ കറുത്ത കരങ്ങൾ ആരുടെയെന്നതിനു ഉത്തരമില്ലെന്നോ....
നിഷ്കളങ്കയായ അവൾക്ക് എന്തിനു നീ കളങ്കമുള്ളവളെന്നു മുദ്രചാർത്തി നൽകി....

പാൽപുഞ്ചിരിയും തൂകി പൂമ്പാറ്റയെപോലെ പാറി നടന്നവൾ....
ഇന്ന് നിലച്ചു അവളുടെ കളിയും ചിരിയും,
ഒപ്പം അവളുടെ ജീവിതത്തിലെ നിറവും.....
നിറം മങ്ങിയ ജീവിതവുമേറി അവൾ നിശ്ചലമായി ഇരിക്കവേ,
ചോദ്യങ്ങളും കോലാഹലങ്ങളും അവൾക്ക് നേരെ കൂർത്തശരമെന്ന തരത്തിൽ ഉയർന്നുവരുന്നു...

അവൾ ഒരു കുരുന്ന്,പൊന്നോമന
ഏവരുടെയും കുഞ്ഞോമനയാകേണ്ടവൾ,എന്നാൽ ഇന്ന് ആരുടെയോ ബലിഷ്ടമായ കറുത്ത കരങ്ങൾ അവൾക്ക് നേരെ ഉയർന്നപ്പോൾ,
അവൾ കളങ്കമുള്ളവൾ...
പിഴച്ചവൾ എന്നായി തീർന്നു സമൂഹത്തിൽ...
ഹേ....സമൂഹമേ..... കേവലം ഇത് നിന്റെ ഒരു ചിന്താഗതി മാത്രം...

Nandini B Nair

പൊന്നുഷസ്സേ വരിക

 

പൊന്നുഷസ്സേ വരിക വരിക നീ

മന്നിടത്തിൽ തിടമ്പായി നിത്യവും..

പൊൻകിരണം തരിക തരിക നീ

മന്നിടത്തിൽ മുടങ്ങാതെ നിത്യവും....

 

അൻപുതോന്നിനിത്യവും വരുന്നു ഭൂമിയിൽ

അന്ധകാരമാകെ മാറ്റുവാനുഷസ്സിതാ..

പാരിലെ ചരാചരത്തിനാശ്രയംതരും

പാതിയാണുലകതിന്റെ ഭാഗ്യമാണു നീ....

 

തോറ്റിടുമിന്ദ്രധനുസ്സും നിന്നുടെ

പുരികക്കൊടിയുടെ ചാരുതയിൽ..

ഉഷസ്സേ നിന്നുടെ നയനങ്ങൾക്കഴകേകിടുവാൻ

മഷിയാരെഴുതി....ജയദേവൻ കെ.എസ്സ്

ചുമടുതാങ്ങി

എന്റെ
തൂലിക തുമ്പിൽ
അക്ഷരങ്ങളുരുണ്ടുകൂടി
നിർത്താതെ പെയ്തിട്ടും
എന്നിലൊരു
പ്രളയമുണ്ടാകുന്നില്ല,

ഒഴുകിയൊലിച്ച്
വേദനയുടെ കയത്തിൽ
വീണുപോകുന്ന
അക്ഷരങ്ങളെ
തിരിച്ചു കിട്ടാൻ
ആശയങ്ങളെ നീരാവിയാക്കി
വീണ്ടും പെയ്യിക്കാൻ
ഞാൻ സൂര്യനല്ല.

ജനിച്ചുപിച്ചവെച്ചവർ
മനസ്സിന്റെ മുറ്റത്തെ
ഇന്റെർലോക്കിലൂടെ
അവരവരുടെ
ഇഷ്ടങ്ങൾ തേടിയൊഴുകുന്നത്
തടഞ്ഞു നിർത്തിയാൽ
അതൊരു സ്വാർത്ഥതയാകുമോ.?

ഇത്രയേറെ
പെറ്റ് പെരുകിയിട്ടും
അവസാന നിമിഷം
നാവിലിറ്റിക്കാൻ
രണ്ടക്ഷരം തേടിയലയുമോ...?

വരൂ
എവിടെയാണ് നീ...
വലിച്ചെറിയരുത്
ചവച്ചു തുപ്പരുത്
എല്ലാം പെറുക്കിയെടുക്കണം
അക്ഷരങ്ങളിൽ
പാതി നിന്റെയാണ്.!Biju Mohan

 

യാമം

 

 

രാത്രിയെന്ന സൗന്ദര്യത്തെ പ്രണയിക്കുവാനായി അവൾ കാത്തിരിക്കവേ..._
_അവൾക്കായി ഒരു അഥിതി എന്ന നിലയിൽ പൂർണ്ണചന്ദ്രനെന്ന കണക്കെ ഒരു നിലാവും കൂട്ടിനായി എത്തി...._
_ഏകാങ്കിയായ അവളുടെ രാവിനെ നിറങ്ങൾകൊണ്ട് പൂചൂടിക്കുവാൻ വന്നത് രാവണനോ.....അതോ രാമനോ....?_
_സീതയുടെ അശോകമരമെന്ന കണക്കെ അവളുടെ പൂമരവും പുഷ്‌പ്പിക്കുവാൻ തുടങ്ങി..._
_രാവെന്ന പ്രപഞ്ച സൗന്ദര്യത്തെ അവർ വരികളായി മൊഴിയുവാൻ ആരംഭിച്ചു...._
_അഥിതി സ്നേഹിതൻ ആയ വേള_...
_ഇരുവർക്കുമിടയിൽ സാഹചര്യങ്ങളും അതിഥികളും നിറങ്ങളും മറികൊണ്ടേയിരുന്നു...._

_അവൻ പറഞ്ഞു,_
_പ്രിയേ..വരൂ... രാത്രിയുടെ രണ്ടാം യാമങ്ങളിൽ പാലമരച്ചുവട്ടിലിരുന്ന് പാലപൂവിൻ മണം നുകാരം......_
_രാത്രിയോട് കവിതകൾ മൊഴിഞ്ഞീടാം..._
_അവിടെ രാത്രിയുടെ അപ്സരസ്സായ യക്ഷിയെ കാത്തിരിക്കാം...._
_രാത്രിയുടെ സൗന്ദര്യത്തെ കണ്ടിരിക്കാം....._
_നിന്നുടെ കഥകൾ കേട്ട് നിന്നോട് ചേർന്ന് നിൻ മടിയിൽ തല ചായ്ച്ചു ഇരിക്കാം......_
_നിന്നുടെ പരിഭവങ്ങൾ കാതോർത്തിരിക്കാം........_

_രാത്രിയിൽ ജീവിക്കാൻ കൊതിക്കുന്ന അവൻ അവളോടായി മൊഴിഞ്ഞു,_
_രാത്രി എന്ന സത്യത്തെ മനുഷ്യന് അന്യമായ ആ അനുഭൂതിയെ അറിയാനായി ഞാൻ അവളെ തേടി....ആ പാലമരച്ചുവട്ടിൽ...._
_പകലിൽ ഞാൻ കാണാത്ത കാഴ്ചകൾ രാത്രി എനിക്കായി കരുതുന്നു എന്ന് അവൻ അവളോട് ചൊല്ലി...._
_രാത്രിയോട് അവനു ഭയം ആയിരുന്നു എന്ന്...._
_എങ്കിലും അവളുടെ നിഗൂഢമായ രാത്രിയുടെ തണുത്ത കാറ്റ് അവനെ തഴുകി വിളിക്കുന്നുവെന്ന്....._

_അവർക്കൊപ്പം മഴയും എത്തി......_
_മഞ്ഞുകണങ്ങൾ എന്ന കണക്കെ പെയ്തിറങ്ങിയ മഴയിൽ രാത്രിയുടെ ഗൂഢ സൗന്ദര്യത്തിൽ ലയിച്ച്, അവരങ്ങനെ ആസ്വദിച്ചു......._
_നദിയുടെ അരികിൽ അവൾ അവനേയും കാത്തുകൊണ്ട് ക്ഷമയോടെ നിന്നു...._
_അവൻ അവളിൽ അവനോടുള്ള അടങ്ങാത്ത സ്നേഹം മാത്രം കാണുന്നു......_

_അവൾ ഇരുട്ടെന്ന കാമുകിക്ക് വേണ്ടി,നിലാവെന്ന കാമുകന്റെ വരവ് കണ്ട ആസ്വദിചിരിക്കുകയായിരുന്നു....._
_എന്നിട്ടും...അവളെയും നോക്കിക്കൊണ്ട് നിൽക്കുന്ന അവളുടെ പ്രണയ മഹേശ്വരനെ അവൾ കണ്ടില്ല....._

_ആ മാത്രയിൽ അവൻ തിരിച്ചറിയുന്നു...._
_തൻ്റെ പാതി, അവൾ ആണെന്ന്...._
_അവൻ അവളുടെ അരികിലേക്ക് ഓടി എത്തി...._
_പക്ഷെ,ആകാശത്തിനുമപ്പുറമുള്ള അവളുടെ ലോകത്തിലേക്ക് അവനു എങ്ങനെ പോകാൻ കഴിയും....._
_അവൾ അവനിലേക് വരുമോ...??_
_അതോ,ഈ യുഗം മുഴുവൻ അവരുടെ പ്രണയം ഒരു കവിത ആയി കവികൾ പടി നടക്കുമോ...?_

_അവളുടെ ഹൃദയത്തിൽ ആഴത്തിലുള്ള മുറിവ് ഉണ്ടാകുന്നത് പോലെ അവൾക്ക് തോന്നി തുടങ്ങിയിരുന്നു_...
_തനിക്കുവേണ്ടി മിടിക്കുന്ന അവന്റെ ഹൃദയം നഷ്ടപ്പെടുമോ എന്ന് അവൻ ഭയപ്പെട്ടു......_
_ആ ഹൃദയം അവന് വേണ്ടി പിടയ്ക്കുന്ന ശബ്ദം അവന് കേൾക്കാൻ സാധിക്കുമോ.....?_
_ആ ഹൃദയം ഇപ്പോഴും തുടിച്ചുകൊണ്ടിരിക്കുകയാണെന്ന് അവന് അറിയുമോ...._
_അവർ ഇപ്പോഴും രാവിന്റെ അനന്തയിൽ നോക്കി നിന്നുകൊണ്ട് അവന്റെ വരവ് പ്രതീക്ഷിച്ചു നിൽക്കുന്നു....._

_അവൻ ആ ശബ്ദം കേൾക്കും....._
_ഒരു പക്ഷെ, അടുത്ത ജന്മം ഇനിയൊരു കൂടിച്ചേരലിന് മനുഷ്യജന്മം ഉണ്ടായില്ലെങ്കിലോ....._
_ഒരു പക്ഷേ അവരുടെ പ്രണയകാവ്യം നിലനിൽക്കുമാകാം....._

_ആ ശബ്ദം കേൾക്കാതെ തന്നെ അവന് അറിയാമായിരുന്നു.... അവൾ തനിക്കുള്ളതാണെന്ന്......_
_എന്നാൽ അവളുടെ അരികിൽ അവൻ ഒന്ന് ഓടിയെത്താൻ കൊതിച്ചു...._
_രാത്രി മാറുന്നതോടെ അവളെ നഷ്ട്ടപെടുമോ എന്നവൻ സന്ദേഹപ്പെട്ടു...._
_കാരണം, അവൾ രാത്രിയുടെ രാജകുമാരിയാണ്....._

_അവൻ വീണ്ടും അവളോട് പറഞ്ഞു...മഴ പെയ്യുന്ന ആ രാത്രിയിൽ നമുക്ക് ആ പൂമരച്ചുവട്ടിൽ പോയി ഇരുന്നു മഴ നനയാം..വരൂ...._
_അരൂപിയായ ഞാൻ നിന്നരികിൽ വന്ന് നിന്നുടെ ഹൃദയത്തിൻ താളം ശ്രവിച്ചീടാം....._
_ആ മാത്രയിൽ ഞാൻ എന്ന ഗന്ധർവ്വൻ വെറും മനുഷ്യനാകാൻ കൊതിക്കുന്നു....._
_രാത്രിയുടെ യാമങ്ങളെ സുന്ദരസുരഭിലമാക്കി അവരങ്ങനെ ഇരുന്നു......_
_യാമങ്ങൾ കഴിയവേ ഇരുവരും പാലമരച്ചുവട്ടിൽ എന്നും സമയം ചെലവഴിക്കാൻ തുടങ്ങി....._
_പ്രണയമഴയുടെ നിമിഷങ്ങൾ..._
_പ്രകൃതിയും അവരുടെ ഒപ്പം ചേർന്നു....._
_മഴ,മഞ്ഞു, കാറ്റ് മറ്റെല്ലാ ഭാവങ്ങളും......_

_ദിനങ്ങൾ കൊഴിഞ്ഞു പോകവെ...._
_അവൻ അവളോട് പറഞ്ഞു... പ്രിയേ,ഈ രാത്രിയിൽ വരൂ... നമുക്ക്‌ പോകാം......_
_പാലമരചുവട്ടിൽ പരസ്പരം കയ്യ്കോർത്തിരിക്കാം....._
_നിൻറെ മടിയിൽ തല ചായ്ച്ചു ഇരിക്കാം....കഥകൾ കേൾക്കാം....._

_അവളവന്റെ കാതുകളിൽ കഥകൾ മന്ത്രിച്ചിടുന്ന മാത്രയിൽ...എവിടെ നിന്നോ തണുത്ത കാറ്റ് അവരെ തഴുകിയിരുന്നു...._
_ആ കാറ്റിനു പ്രണയത്തിൻ ഗന്ധമായിരുന്നു....._
_അവൻ ആ ഗന്ധം നുകർന്നു.... അവളുടെ മുടി ഇഴകളിൽ അവൻ തലോടി....അവളുടെ മാറിൽ തല ചായ്ച്ചുറങ്ങി...._
_പ്രകൃതിപോലും നിശ്ചലമായി.. അവന്ടെ നിദ്രയെയും അവനെ അവൾ തലോടി ഉറക്കിയതും നോക്കി നിന്നു...._
_പ്രകൃതിക്ക്പോലും ലജ്ജതോന്നിയ നിമിഷം....._
_ആ തണുപ്പിനിടയിൽ അവന്റെ ശരീരത്തിൻ ചൂട് അവൾക്ക് ആശ്വാസമായി തോന്നി......._
_അനുരാഗത്തിൻ ഊഷ്മാവ്....._

_എന്നാൽ,അവയെല്ലാം നൈമിഷികമാണെന്ന് അവൾ അറിഞ്ഞിരുന്നില്ല......_
_പാലമരചുവട്ടിൽ വരും ദിനങ്ങളിൽ അവൾ തനിച്ചായിരിക്കുമെന്നറിഞ്ഞില്ല......_
_തന്റെ കഥകൾ കേൾക്കാൻ അവൻ ഇനി വരില്ലെന്നവൾ അറിഞ്ഞിരുന്നില്ല......_
_എവിടെയൊക്കെയോ,അവളിൽ പ്രതീക്ഷതൻ തീനാളം ഉണ്ടായിരുന്നു....._
_അവന്റെ അകൽച്ച അവൾക്ക്‌ ഹൃദയഭേദകമായി തോന്നി......_
_വരും യാമങ്ങളിൽ അവളൊറ്റയ്ക്ക് പാലമരചുവട്ടിൽ സമയം തള്ളിനീക്കി......._

_അവൾക്ക് തണുപ്പ് നൽകാൻ മഞ്ഞു വന്നില്ല....._
_മഴ പെയ്യ്തില്ല....._
_പ്രണയത്തിൻ ഗന്ധമുള്ള കാറ്റ്‌ എത്തിയില്ല_.....
_പാല മരം മണം പരത്തിയില്ല....._
_അവൻ എന്തുകൊണ്ട് തന്നിൽ നിന്നും അകലുന്നു എന്ന ചോദ്യത്തിനുത്തരവുമായി അവൾ ഇന്നും രാത്രിയുടെ ഏഴാം യാമങ്ങളിൽ അവനായി മിടിക്കുന്ന തകർന്ന ഹൃദയവുമായി കാത്തിരിക്കുന്നു.........._

✒നന്ദിനി...Nandini B Nair 

മറഞ്ഞ് നീങ്ങിയ വസന്തം

 

ഇന്നെന്റെ തൂലികയിൽ കവിത പൂക്കുന്നില്ല....._
_ഇന്നെന്റെ താളുകളിൽ വാക്കുകൾ വിരിയുന്നില്ല...._
_ഇന്നെന്റെ മനസ്സ് കാർമേഘങ്ങളാൽ മൂടിയിരിക്കുന്നു...._

_മനസ്സിലേക്ക് ഓടിയെത്തുന്നത്,പെറ്റമ്മയുടെയും സ്നേഹിതരുടെയും മങ്ങിയ മുഖങ്ങൾ...._
_വിവർണ്ണത നിഴലിക്കുന്ന മുഖങ്ങൾ......_
_അബോധാവസ്ഥയിലും മകനെ തിരയുന്ന പെറ്റമ്മ...._

_അമ്മയുടെ വിളി കേൾക്കാനാകാതെ മകൻ, നിത്യതയിലേക്ക്...._
_സ്നേഹാശ്രുക്കൾ അവനായി നൽകി അവന്റെ സുഹൃത്തുക്കളും...._
_അവന്റെ മടക്ക യാത്രയ്ക്ക് സാക്ഷ്യം വഹിച്ചു, പ്രാകൃതിപോലും നിശ്ച്ചലമായി നിന്നു....._

_എന്റെ കണ്ണുകളെ കണ്ണുനീർ ചുംബിക്കുന്നു....._
_എന്റെ ഹൃദയമിടിപ്പ് കൂടുന്നുവോ എന്നൊരു സന്ദേഹം......_
_അക്ഷരങ്ങൾക്ക് എവിടെയൊക്കെയോ പിശക് പറ്റുന്നു...._

_എഴുതുന്ന കവിതകൾ പല ആവർത്തി വായിക്കുമെങ്കിലും......_
_എന്തുകൊണ്ടോ,ഇത് വായിക്കാൻ ശബ്ദം ഉയരുന്നില്ല......_

_വാക്കുകളിൽ എവിടെയൊക്കെയോ വിറയൽ കേൾക്കാൻ സാധിക്കുന്നു...._
_കണ്ണുകൾ ഈറനണിയുന്നു...._
_ഹൃദയത്തിനേറ്റ മുറിവിനു വല്ലാത്ത നീറ്റൽ....._

____✒നന്ദിനി____Nandini B Nair


Image may contain: 1 person

ഒരു പാട്ടു പിന്നെയും

ഒരു പാട്ടു പിന്നെയും ............... ഒരു പാട്ടു പിന്നെയും

പാടി നോക്കാം ഈ പാതി ചിത്രത്തിൻ മിഴി തുറക്കാം

ഒരു മഞ്ഞുതുള്ളി തൻ തനുവിൽ തിളങ്ങുന്ന

ഒരു സൂര്യരശ്മി തൻ കനവൊരുക്കാം

ശലഭച്ചിറകിന്റെ ചാരുത വിരിയുന്ന വർണ്ണ പ്രപഞ്ചത്തിൽ

മനം മയങ്ങാം ഒരു മരം പെയ്യുന്ന വേളയിൽ പൊഴിയുന്ന

പളുങ്കുപുഷ്പങ്ങളെ നെഞ്ചിലേറ്റാം ഒരുമാരിപ്പെണ്ണിന്റെ

വളക്കിലുക്കത്തിൻ കിലുകിലാരവത്തിനായ് കാതോർത്തിരിക്കാം

ഒഴുകുമീ പുഴയുടെ തീരത്തിരുന്നു കൊണ്ടലയുന്ന കാറ്റിന്റെ

കഥകൾ കേൾക്കാം ഒരു കുഞ്ഞു പക്ഷിതൻചിറകടി

കാഴ്ചയിൽ വിടരുമീയാകാശം സ്വന്തമാക്കാം

ഒരു നറുപുഷ്പത്തിൻ മാർദ്ദവമോലുന്ന ദലങ്ങളിലായൊന്നു

മുഖമമർത്താം മുളങ്കാടിനുള്ളിലെ മൃദുല സംഗീതത്തിൻ

ശ്രുതിലയ താളങ്ങൾ കേട്ടിരിക്കാം പുതുമണ്ണിൽ

നിന്നൊന്നു തലയെത്തി നോക്കുന്ന കുഞ്ഞിളം

നാമ്പിനെ തലോടി നോക്കാം കുടമുല്ലപ്പൂവിന്റ

നറുമണം വീശുന്ന നിറമുള്ള സന്ധ്യകൾ കാത്തിരിക്കാം

കതിരൊളിച്ചിന്നിചിതറുമീ യുഷസ്സിന്റെ

അരുണകിരണങ്ങൾക്കായ് കൺതുറക്കാം ...Bindhu Prathap Prathap

 

 

Imprint

Text: Kavya Vazhithara FB Group
Images: Kavya Vazhithara FB Group
Cover: Kavya Vazhithara FB Group
Editing: Raj Mohan
Translation: Kavya Vazhithara FB Group
Layout: Kavya Vazhithara FB Group
Publication Date: 09-26-2017

All Rights Reserved

Dedication:
Dedicated to poetry lovers.

1 2
Go to page:

Free ebook «കാവ്യഗീതം-കവിതാ സമാഹാരം by Kavya Vazhithara FB Group (i love reading txt) 📖» - read online now

Comments (0)

There are no comments yet. You can be the first!
Add a comment